പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഘാന പ്രസിഡന്റ് ഡോ. ജോൺ ഡ്രമാനി മഹാമയുമായി കൂടിക്കാഴ്ച നടത്തി. ജൂബിലി ഹൗസിൽ എത്തിയ അദ്ദേഹത്തെ, പ്രസിഡന്റ് മഹാമ സ്വീകരിച്ചു. മൂന്ന് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് പ്രധാനമന്ത്രിയുടെ ഘാന സന്ദർശനം.
പ്രതിനിധി തലത്തിലുള്ളതും നിയന്ത്രിതവുമായ വിധത്തിൽ കൂടിക്കാഴ്ച നടത്തിയ ഇരു നേതാക്കളും ചർച്ചകൾ നടത്തുകളിൽ ഏർപ്പെട്ടു. ബന്ധത്തെ സമഗ്ര പങ്കാളിത്തത്തിലേക്ക് ഉയർത്താൻ ഇരുവരും സമ്മതിച്ചു. ഇന്ത്യയും ഘാനയും തമ്മിലുള്ള ഊഷ്മളവും കാലാതീതവുമായ ബന്ധങ്ങൾ ഇരു നേതാക്കളും വീണ്ടും ഉറപ്പിച്ചു. വ്യാപാരവും നിക്ഷേപവും, കൃഷി, ശേഷി വർദ്ധിപ്പിക്കൽ, ഡിജിറ്റൽ സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. ഘാനയിൽ വളർച്ച കൈവരിക്കുന്ന ഉഭയകക്ഷി വ്യാപാരത്തെയും ഇന്ത്യൻ നിക്ഷേപങ്ങളെയും അവർ സ്വാഗതം ചെയ്തു. പ്രതിരോധ, സുരക്ഷാ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. പ്രത്യേകിച്ച് ഇന്ത്യയുടെ പിന്തുണയുള്ള അടിസ്ഥാന സൗകര്യങ്ങളും ശേഷി വർദ്ധിപ്പിക്കൽ പദ്ധതികളും വഴി സഹകരണ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഘാന പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യം, ഫാർമ, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, യുപിഐ, നൈപുണ്യ വികസനം എന്നീ മേഖലകളിലെ അനുഭവങ്ങൾ പങ്കുവെക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചു. ഗ്ലോബൽ സൗത്തിന്റെ പ്രശ്നങ്ങളിൽ ശബ്ദമുയർത്തുന്നതിൽ ഇന്ത്യയുടെ ആഴത്തിലുള്ള പ്രതിബദ്ധത പ്രധാനമന്ത്രി അറിയിച്ചു, ഇക്കാര്യത്തിൽ ഘാനയുടെ ഐക്യദാർഢ്യത്തിന് നന്ദി പറഞ്ഞു. ഘാനയിലെ 15,000 ത്തോളം വരുന്ന ശക്തരായ ഇന്ത്യൻ സമൂഹത്തെ പരിപാലിച്ചതിന് പ്രസിഡന്റ് മഹാമയ്ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ പരിഷ്കാരങ്ങൾ ഉൾപ്പെടെ പരസ്പര താൽപ്പര്യമുള്ള ആഗോള വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പ്രസിഡന്റ് മഹാമ നൽകിയ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഭീകരതയ്ക്കെതിരായ ആഗോള പോരാട്ടം ശക്തിപ്പെടുത്താൻ ഇരു വിഭാഗവും സമ്മതിച്ചു. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിലിലെ കാലാവധിയും ഘാനയുടെ വിദേശകാര്യ മന്ത്രിയെ കോമൺവെൽത്ത് സെക്രട്ടറി ജനറലായി തിരഞ്ഞെടുത്തതും ഉൾപ്പെടെ ഘാനയുടെ വളർന്നുവരുന്ന അന്താരാഷ്ട്ര പ്രഭാവത്തിന് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധത, സൗത്ത്-സൗത്ത് സഹകരണം, സുസ്ഥിര വികസനത്തിനും ആഗോള സമാധാനത്തിനുമുള്ള പരസ്പര കാഴ്ചപ്പാട് എന്നിവ ഇരു നേതാക്കളും ആവർത്തിച്ചു.
പ്രതിനിധി തല ചർച്ചകൾക്ക് ശേഷം, സംസ്കാരം, മാനദണ്ഡങ്ങൾ, ആയുർവേദം, പരമ്പരാഗത വൈദ്യശാസ്ത്രം, വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള ഇടപെടലിനുള്ള ജോയിന്റ് കമ്മീഷൻ സംവിധാനം എന്നീ മേഖലകളിലെ നാല് ധാരണാപത്രങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ബഹുമാനാർത്ഥം പ്രസിഡന്റ് മഹാമ ഒരു ഔദ്യോഗിക വിരുന്ന് സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ മഹനീയ ആതിഥ്യമര്യാദയ്ക്ക് നന്ദി പറഞ്ഞുകൊണ്ട്, പരസ്പരം സൗകര്യപ്രദമായ സമയത്ത് ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി പ്രസിഡന്റ് മഹാമയെ ക്ഷണിച്ചു.
***
SK
The talks with President John Dramani Mahama were extremely fruitful. We have elevated our ties to a Comprehensive Partnership, which will be beneficial for the people of our nations. We discussed ways to improve trade and economic linkages. Cooperation in FinTech, skill… pic.twitter.com/2CvQjtMEwN
— Narendra Modi (@narendramodi) July 2, 2025
India and Ghana also see immense scope in working closely in areas such as critical minerals, defence, maritime security and energy. Enhancing cultural linkages was also talked about.
— Narendra Modi (@narendramodi) July 2, 2025