Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചിട്ടയായ മാനദണ്ഡങ്ങളായിരിക്കണം മനുഷ്യന്റെ പെരുമാറ്റത്തെ നയിക്കേണ്ടതെന്ന് ഊന്നിപ്പറയുന്ന ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


നീതിപൂർവ്വമായ പെരുമാറ്റം ഒരു വ്യക്തിയെ മാത്രമല്ല, മറിച്ച് ഒരു സമൂഹത്തെ മുഴുവൻ പ്രകാശിപ്പിക്കുന്ന വിളക്ക് പോലെയാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു. ഇതേ ആദർശം ഉൾക്കൊണ്ടുകൊണ്ട്, നമ്മുടെ രാജ്യത്തെ ജനങ്ങൾ ഇന്ന് പൂർണ്ണ ആത്മനിയന്ത്രണത്തോടും പ്രാപ്തിയോടും കർത്തവ്യബോധത്തോടും കൂടി രാഷ്ട്രനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

“श्रेष्ठ आचरण वह दीपक है, जिससे व्यक्ति के साथ-साथ समाज भी आलोकित होता है। इसी आदर्श को अपनाते हुए हमारे देशवासी आज पूरे संयम, सामर्थ्य और कर्तव्यनिष्ठा से राष्ट्र निर्माण में जुटे हुए हैं।

तस्माच्छास्त्रं प्रमाणं ते कार्याकार्यव्यवस्थितौ।
ज्ञात्वा शास्त्रविधानोक्तं कर्म कर्तुमिहार्हसि।।”

എന്താണ് ചെയ്യേണ്ടത്, എന്താണ് ചെയ്യാൻ പാടില്ലാത്തത് എന്ന തീരുമാനം വ്യക്തിപരമായ അഭിപ്രായങ്ങളെയോ അല്ലെങ്കിൽ നൈമിഷിക തോന്നലുകളെയോ അടിസ്ഥാനമാക്കിയുള്ളതായിരിക്കരുത്. മറിച്ച്, പെരുമാറ്റത്തിന് കൃത്യമായ ദിശാബോധവും അച്ചടക്കവും നൽകുന്ന, ശാസ്ത്രങ്ങളിൽ അധിഷ്ഠിതമായ വ്യവസ്ഥാപിതമായ ഒരു മാനദണ്ഡത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. അതിനാൽ, ഒരു വ്യക്തി അത്തരം മാനദണ്ഡങ്ങളുടെ വ്യവസ്ഥയ്ക്ക് അനുസൃതമായി വേണം പ്രവർത്തിക്കാൻ. അതുവഴി ഒരാളുടെ പെരുമാറ്റം സന്തുലിതവും അംഗീകരിക്കപ്പെട്ടതും അർത്ഥവത്തുമായി മാറുന്നു.

***

NK