പിഎം ഇന്ത്യ
കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യന്മാരായ ഇന്ത്യൻ താരങ്ങളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യൻ കായികരംഗത്തുണ്ടായ മാറ്റങ്ങളെ നിരീക്ഷിച്ച പ്രധാനമന്ത്രി, 12 മുതൽ 13 വർഷം വരെയുള്ള തന്റെ ഭരണകാലത്തിലുടനീളം ദേശീയ കായികതാരങ്ങളെ തന്റെ വസതിയിൽ സ്വീകരിക്കുന്നത് പതിവുള്ളതും പ്രിയപ്പെട്ടതുമായ കീഴ്വഴക്കമായി മാറിയിട്ടുണ്ടെന്ന് എടുത്തുപറഞ്ഞു. രാജ്യത്തിനായി തുടർച്ചയായ വിജയങ്ങൾ കൈവരിക്കുന്നതിൽ ഇന്ത്യൻ കായികതാരങ്ങളുടെ സമർപ്പിത പരിശ്രമങ്ങളും സുസ്ഥിര വിജയങ്ങളും പതിവ് പ്രചാരണ ഉപദേശങ്ങളേക്കാൾ വളരെ ഫലപ്രദമായി സ്കൂൾ കുട്ടികൾക്ക് പ്രചോദനം നൽകുന്നുവെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. “സ്കൂളുകളിൽ പോയി നമുക്ക് പറയാൻ കഴിയുന്നതിനേക്കാളും നിങ്ങളുടെ മെഡൽ അവരെ പ്രചോദിപ്പിക്കുന്നു,” ശ്രീ മോദി അഭിപ്രായപ്പെട്ടു.
തന്റെ മക്കൾ കായികരംഗത്തേക്ക് വരുന്നതിനെക്കുറിച്ചുള്ള മുൻ വാഗ്ദാനം ഓർത്തെടുത്ത ഒരു കായികതാരവുമായി പ്രധാനമന്ത്രി സംവദിച്ചു. അവരുടെ പുരോഗതിയെക്കുറിച്ച് അന്വേഷിച്ച പ്രധാനമന്ത്രിക്ക് വരാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ മക്കൾ മൂന്ന് മെഡലുകൾ രാജ്യത്തേക്ക് കൊണ്ടുവരുമെന്ന ഉറപ്പ് ലഭിച്ചു. അവരുടെ ആത്മവിശ്വാസത്തെ അദ്ദേഹം ഊഷ്മളമായി അംഗീകരിക്കുകയും മികവിലേക്കുള്ള അവരുടെ അർപ്പണബോധത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഗുരുപൂർണ്ണിമ നാളിൽ കൈവരിച്ച വിജയം തന്റെ പരിശീലകന് സമർപ്പിച്ച കളിക്കാരന്റെ സ്ഥിരരോത്സാഹത്തെക്കുറിച്ചും നാല് വർഷത്തെ തുടർച്ചയായ പരിക്കുകളും വ്യക്തിപരമായ ബുദ്ധിമുട്ടുകളും അതിജീവിച്ച് ദേശീയപതാക ഉയർത്തുന്നത് കണ്ട് പോഡിയത്തിൽ വെച്ച് കണ്ണീരണിഞ്ഞ മറ്റൊരു കായികതാരത്തെക്കുറിച്ചും പരാമർശിച്ചുകൊണ്ട്, കായികതാരങ്ങളുടെ ആഴമേറിയ വൈകാരിക യാത്രയെ പ്രധാനമന്ത്രി തിരിച്ചറിഞ്ഞു. ഇത്തരം ദേശീയ വിജയങ്ങൾ വ്യക്തിഗത നേട്ടങ്ങൾക്കപ്പുറത്തേക്ക് വളർന്ന് വരുംതലമുറകൾക്ക് ശാശ്വതമായ ഒരു പ്രചോദന സ്രോതസ്സായി മാറുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “നിങ്ങളുടെ ഈ വിജയം വരുംതലമുറകൾക്ക് വളരെ വലിയൊരു പ്രചോദനമായി മാറുന്നു,” ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ കായികതാരങ്ങൾ നേടിയെടുക്കുന്ന ബഹുമാനത്തെക്കുറിച്ചും ഭയത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. അന്താരാഷ്ട്ര തലത്തിലെ എതിരാളികൾക്ക് ഇപ്പോൾ ഇന്ത്യൻ താരങ്ങൾക്കെതിരെ മത്സരിക്കേണ്ടിവരുമ്പോൾ മനോവീര്യം നഷ്ടപ്പെടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ ബോക്സർമാരുടെ ഉയർന്നുവരുന്ന സൽപ്പേരിനെ അദ്ദേഹം പ്രത്യേകമായി എടുത്തുപറയുകയും ഖേലോ ഇന്ത്യ പദ്ധതി പോലെയുള്ള താഴെത്തട്ടിലുള്ള ഇടപെടലുകളും ഗവൺമെന്റ് നൽകുന്ന തുടർച്ചയായ മത്സര പിന്തുണയും വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള കായികതാരങ്ങളുടെ അഭിപ്രായങ്ങളെ അംഗീകരിക്കുകയും ചെയ്തു. “ലോക താരങ്ങൾ ഇപ്പോൾ ഈ ബോക്സർമാരെയും ഭയപ്പെടാൻ തുടങ്ങിയിരിക്കുന്നു,” ശ്രീ മോദി നിരീക്ഷിച്ചു.
ഖേലോ ഇന്ത്യ പദ്ധതിയുടെ പ്രശസ്തി വിപുലീകരിക്കുന്നതിനൊപ്പം തന്നെ, കായികതാരങ്ങൾ ഒരു യുവ പഠിതാവിന്റെ എളിമയുള്ള മനോഭാവം തുടർന്നും നിലനിർത്തണമെന്ന് പ്രസ്താവിച്ചുകൊണ്ട് കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിലെ പ്രധാന തത്ത്വശാസ്ത്രത്തെ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. യഥാർത്ഥ ദേശീയ കായിക വിജയം എന്നത് ഭൗതിക അടിസ്ഥാന സൗകര്യങ്ങളിൽ മാത്രം അധിഷ്ഠിതമല്ലെന്നും മറിച്ച് രാജ്യത്തുടനീളം സമഗ്രമായ ഒരു കായിക സംസ്കാരം കെട്ടിപ്പടുക്കുന്നതിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കായിക അടിസ്ഥാന സൗകര്യങ്ങൾ ഒരു കാര്യമാണ്, എന്നാൽ രാജ്യത്ത് ഒരു കായിക സംസ്കാരം വളർന്നുവരുമ്പോഴാണ് രാജ്യം മെഡലുകൾ നേടുന്നത്,” ശ്രീ മോദി പ്രസ്താവിച്ചു.
കാർഗിൽ വിജയ് ദിവസിൽ പാകിസ്ഥാൻ എതിരാളിയെ 5-0 ന് തോൽപ്പിക്കുകയും തന്റെ വിജയം ഇന്ത്യൻ സൈന്യത്തിലെ ധീരന്മാർക്ക് സമർപ്പിക്കുകയും ചെയ്ത ഇന്ത്യൻ ആർമി അത്ലറ്റിന്റെ ദേശസ്നേഹത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ഇത്തരം ആഴത്തിലുള്ള ദേശാഭിമാനം കായിക വിജയങ്ങൾക്ക് അസാമാന്യ തിളക്കം നൽകുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. തന്റെ ആർമി പരിശീലകനായ നരേന്ദ്ര റാണയെക്കുറിച്ചും “നരേന്ദ്ര” എന്ന പേരിനെക്കുറിച്ചുമുള്ള രസകരമായ ഒരു സംഭവം പങ്കുവെച്ച കായികതാരത്തോടൊപ്പം ലളിതമായ നർമ്മമുഹൂർത്തങ്ങളും അദ്ദേഹം പങ്കുവെച്ചു. “നിങ്ങൾ മെഡലുകളുടെ എണ്ണം വർധിപ്പിക്കുക മാത്രമല്ല ചെയ്തത്; ഒരു തലമുറയെ നിങ്ങൾ വാർത്തെടുക്കുകയും ചെയ്തു,” ശ്രീ മോദി ചൂണ്ടിക്കാട്ടി.
പ്രാദേശിക കായിക കേന്ദ്രങ്ങളിൽ നിന്ന് അന്താരാഷ്ട്ര പോഡിയങ്ങളിലെ വിജയത്തിലേക്ക് മാറാൻ തങ്ങളെ പ്രാപ്തരാക്കിയ നിർണ്ണായക പരിശീലന സൗകര്യങ്ങൾ നൽകിയതിന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (SAI) നന്ദി അറിയിച്ച ഒരു കായികതാരത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. “എന്നെ സംബന്ധിച്ച് ഇത് വളരെ വലിയ ബഹുമതിയാണ്. നിങ്ങൾ കഠിനാധ്വാനം ചെയ്തു, എന്നെ കുറിച്ചോർത്തു. നിങ്ങളോട് ഞാൻ വളരെയധികം കടപ്പെട്ടിരിക്കുന്നു,” ശ്രീ മോദി അഭിപ്രായപ്പെട്ടു.
വാരാണസി, ഭോപ്പാൽ എന്നിവയുൾപ്പെടെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിലെ നവീകരിച്ച കായിക അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ആരാഞ്ഞു. കായികതാരങ്ങൾ അവിടെ പരിശീലനത്തിനും ഉജ്ജയിനിലെ കാശി വിശ്വനാഥ്, മഹാകാലേശ്വർ തുടങ്ങിയ ആത്മീയ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനും സമയം ചെലവഴിച്ചു. 2018-ൽ ആരംഭിച്ചതുമുതൽ SAIയും ഖേലോ ഇന്ത്യ ചട്ടക്കൂടും നൽകുന്ന തുടർച്ചയായ പിന്തുണയെ അദ്ദേഹം പ്രശംസിച്ചു. ഇത് യുവപ്രതിഭകളെ മികച്ച മത്സര നിലവാരത്തിലേക്ക് സുഗമമായി മാറാൻ സഹായിച്ചിട്ടുണ്ട്. “ഉറച്ചുവിശ്വസിക്കുക, ഭാവിയിലും നിങ്ങൾ വിജയികളാകും, നമ്മൾ വീണ്ടും ഇവിടെവെച്ചുതന്നെ കണ്ടുമുട്ടും,” ശ്രീ മോദി പറഞ്ഞു.
ആശയവിനിമയത്തിനിടെ ജന്മദിനം ആഘോഷിച്ച, നിരവധി തവണ മെഡൽ നേടിയ ഒരു കായികതാരത്തിന് പ്രധാനമന്ത്രി തന്റെ ഊഷ്മളമായ ആശംസകളും അനുഗ്രഹങ്ങളും നേർന്നു. ഈ വേളയിൽ മധുരം നൽകിയ അദ്ദേഹം പോസിറ്റീവായ കാഴ്ചപ്പാടോടെ വിജയത്തുടർച്ച നിലനിർത്താൻ എല്ലാ കായികതാരങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തുടർച്ചയായ മൂന്നാം തവണത്തെ മെഡൽ നേട്ടത്തിൽ കായികസംഘത്തെ അദ്ദേഹം പുഞ്ചിരിയോടെ അനുഗ്രഹിച്ചു. “വിളയാടുന്നവൻ വികസിക്കുന്നു (He who plays, blooms)” ശ്രീ മോദി വ്യക്തമാക്കി.
***
SK