പിഎം ഇന്ത്യ
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭായോഗം, ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്നുള്ള (LBC) നിക്ഷേപങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തുന്നതിന് അംഗീകാരം നൽകി.
നിലവിലുള്ള നയം പുനഃപരിശോധിക്കുകയും ഇനി പറയുന്ന ഭേദഗതികൾ വരുത്തുകയും ചെയ്തു:
a. ഗുണഭോക്തൃ ഉടമ (Beneficial Owner – BO) എന്നതിന്റെ നിർവചനവും മാനദണ്ഡങ്ങളും ഉൾപ്പെടുത്തൽ:
b. നിർദിഷ്ട മേഖലകളിലെ നിക്ഷേപങ്ങൾക്കു വേഗത്തിലുള്ള അനുമതി:
പശ്ചാത്തലം
കോവിഡ്-19 മഹാമാരിയുടെ സാഹചര്യത്തിൽ ഇന്ത്യൻ കമ്പനികളെ അവസരോചിതമായി ഏറ്റെടുക്കുന്നതോ കൈക്കലാക്കുന്നതോ തടയുന്നതിനായി, 17.04.2020-ലെ പ്രസ് നോട്ട് 3 (PN3) വഴി നിലവിലുള്ള FDI നയത്തിൽ ഗവണ്മെന്റ് ഭേദഗതി വരുത്തിയിരുന്നു. PN3 പ്രകാരം, ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യത്തെ ഒരു സ്ഥാപനത്തിന്, അല്ലെങ്കിൽ ഇന്ത്യയിലെ നിക്ഷേപത്തിന്റെ ഗുണഭോക്തൃ ഉടമ അത്തരം രാജ്യങ്ങളിൽ നിന്നുള്ളവർ ആണെങ്കിൽ ഉടമയ്ക്ക്, ഗവണ്മെന്റ് അനുമതിയോടെയേ നിക്ഷേപം നടത്താനാകൂ. കൂടാതെ, നിലവിലുള്ളതോ ഭാവിയിലുള്ളതോ ആയ ഏതെങ്കിലും വിദേശനിക്ഷേപത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിലൂടെ ഗുണഭോക്തൃ ഉടമസ്ഥാവകാശം മേൽപ്പറഞ്ഞ രാജ്യങ്ങളുടെ പരിധിയിൽ വരികയാണെങ്കിലും ഗവണ്മെന്റ് അനുമതി ആവശ്യമാണ്.
തന്ത്രപരമായ താൽപ്പര്യങ്ങളോ നിയന്ത്രണാധികാരമോ ഇല്ലാത്ത LBC നിക്ഷേപകർക്കും PN3 നിയന്ത്രണങ്ങൾ ബാധകമാക്കിയത് PE/VC ധനസഹായം ഉൾപ്പെടെ, ആഗോള ധനസഹായങ്ങളിൽനിന്നുള്ള നിക്ഷേപത്തെ ദോഷകരമായി ബാധിക്കുന്നതായി കണ്ടിരുന്നു.
നേട്ടങ്ങൾ:
പുതിയ മാർഗനിർദേശങ്ങൾ ഇന്ത്യയിലെ വ്യവസായ നടത്തിപ്പു കൂടുതൽ സുഗമമാക്കുമെന്നു പ്രതീക്ഷിക്കുന്നു. ഇതു വിദേശനിക്ഷേപ ലഭ്യത വർധിപ്പിക്കാനും പുതിയ സാങ്കേതികവിദ്യകൾ സ്വായത്തമാക്കാനും ആഭ്യന്തര കമ്പനികളുടെ വികസനത്തിനും ആഗോള വിതരണശൃംഖലയുമായുള്ള സംയോജനത്തിനും സഹായകമാകും. മുൻഗണനയുള്ള നിക്ഷേപ-ഉൽപ്പാദന കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ കരുത്തു വർധിപ്പിക്കാൻ ഇതു സഹായിക്കും. വർധിച്ചുവരുന്ന വിദേശ നിക്ഷേപം ആഭ്യന്തര മൂലധനത്തിനു കരുത്തേകുകയും സ്വയംപര്യാപ്ത ഇന്ത്യ എന്ന ലക്ഷ്യത്തെ പിന്തുണയ്ക്കുകയും രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയ്ക്കു ഗതിവേഗം പകരുകയും ചെയ്യും.
-SK-