Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും ഗുഡ്ഗാവിലെത്തിയതു മെട്രോയില്‍

ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും ഗുഡ്ഗാവിലെത്തിയതു മെട്രോയില്‍

ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും ഗുഡ്ഗാവിലെത്തിയതു മെട്രോയില്‍

ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും ഗുഡ്ഗാവിലെത്തിയതു മെട്രോയില്‍


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വേ ഒലാന്തെയും ഗുഡ്ഗാവില്‍ ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാനായി യാത്രചെയ്തതു മെട്രോ ട്രെയിനില്‍.

ചടങ്ങില്‍ പ്രസംഗിക്കവേ, കാലാവസ്ഥാ വ്യതിയാന പ്രശ്‌നത്തെ എങ്ങനെ നേരിടാമെന്നു ലോകം ഏതു വിധമാണു ചിന്തിക്കുന്നതെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

പാരീസില്‍ നടന്ന സി.ഒ.പി. 21 ഉച്ചകോടിക്കിടെ രണ്ടു പ്രധാന നീക്കങ്ങള്‍ നടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിലൊന്ന്, സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പുതിയ കണ്ടുപിടിത്തങ്ങളിലൂടെ മലിനീകരണം സൃഷ്ടിക്കാത്ത ഊര്‍ജം സാധാരണക്കാര്‍ക്കു പ്രാപ്യമാകുന്നതാക്കിത്തീര്‍ക്കുക എന്നതാണ്.

മറ്റൊന്ന് സൗരോര്‍ജം ഉപയോഗപ്പെടുത്തുന്നതിനായി സൗരോര്‍ജലഭ്യത വേണ്ടുവോളമുള്ള രാഷ്ട്രങ്ങളെ പങ്കാളികളാക്കി ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് രൂപീകരിക്കുകയെന്നതാണ്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതം നേരിടുന്ന ജനതയ്ക്കു ജീവശ്വാസം പകരുന്ന ഒന്നായി ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് പ്രവര്‍ത്തിക്കുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കടല്‍, കരയെടുക്കുന്ന ഭീഷണിയെ ചെറു ദ്വീപുരാഷ്ട്രങ്ങള്‍ നേരിടുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയെപ്പോലെ ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് ഒരു സ്വതന്ത്ര സംഘടനയായിരിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.