Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പഞ്ചാബിലെയും ഒഡീഷയിലെയും റോഡ് പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയത് അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തും : പ്രധാനമന്ത്രി


പഞ്ചാബിലെയും ഒഡീഷയിലെയും റോഡ് വികസന പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ സാന്പത്തിക കാര്യ സമിതി അനുമതി നല്‍കിയത് ഈ സംസ്ഥാനങ്ങളിലെ അടിസ്ഥാന സൌകര്യ വികസനവും പരസ്പര ബന്ധവും മെച്ചപ്പെടുത്താന്‍‌ സഹായിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ട്വിറ്ററില്‍ പറഞ്ഞു.

”പഞ്ചാബില്‍ ദേശീയ പാത 344 എ യിലെ ഭഗ്വാര – രൂപ്നഗര്‍ ഭാഗം നാലുവരി പാതയാക്കി വികസിപ്പിക്കുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഏകദേശം 80.820 കിലോ മീറ്റര്‍ റോഡ് വികസിപ്പിക്കുന്നതിന് 1444.42 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി പഞ്ചാബിന്‍റെ അടിസ്ഥാന സൌകര്യം വികസിപ്പിക്കുകയും സംസ്ഥാനത്തെ ഈ പ്രദേശത്തിന്‍റെ സാമൂഹിക സാന്പത്തിക നിലവാരം ഉയര്‍ത്തുകയും ചെയ്യും.

ഒഡീഷയിലെ പുതിയ ദേശീയ പാത 55 ലേ ആംഗൂള്‍ – സംഭാല്‍പൂര്‍ ഭാഗം 4 വരി പാതയാക്കി വികസിപ്പിക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ സാന്പത്തിക കാര്യ സമിതി അനുമതി നല്‍കി. 2491.53 കോടി രൂപ ചെലവില്‍ ഏകദേശം 151 കിലോമീറ്റര്‍ വികസിപ്പിക്കുന്നതാണ് പദ്ധതി. ഒഡീഷയിലെ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തുന്നതിനും ആംഗൂള്‍ – സംഭാല്‍പൂര്‍ ഭാഗത്തെ ഗതാഗത തിരക്കും സമയ നഷ്ടവും യാത്രാ ചിലവും കുറയ്ക്കാനും പദ്ധതി സഹായിക്കും

മഹാരാഷ്ട്രയില്‍ ദേശീയ പാത 211 ല്‍ ഔറംഗബാദ് – തേല്‍വാടി ഭാഗം 4 വരിയാക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ സാന്പത്തിക കാര്യ സമിതി അനുമതി നല്‍കി. ഏകദേശം 87 കിലോമീറ്റര്‍ റോഡ് 2028.91 കോടി രൂപ ചെലവില്‍ 4 വരിയാക്കുന്ന പദ്ധതിയാണിത്. ഈ മേഖലയിലെ സാമൂഹിക സാന്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ഇവിടത്തെ ജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പദ്ധതി സഹായകമാകും.