പിഎം ഇന്ത്യ
കൊൽക്കത്തയിലെ റെഡ് റോഡിൽ നടന്ന പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേതൃത്വം നൽകി. ആയിരക്കണക്കിന് യോഗാഭ്യാസികൾക്കൊപ്പം ശ്രീ മോദി പൊതുവായ യോഗ പ്രോട്ടോക്കോൾ (Common Yoga Protocol) സെഷനിൽ പങ്കെടുത്തു. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ആശംസകൾ നേർന്ന ശ്രീ മോദി, ജൂൺ 21 ലോകത്തിന്റെ പല ഭാഗങ്ങളിലും വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസമാണെന്നും, യോഗയിലൂടെ മാനവികതയുടെ ഏറ്റവും വലിയ കൂട്ടായ്മാ ആഘോഷങ്ങളിലൊന്നായി ഇത് മാറിയിട്ടുണ്ടെന്നും പറഞ്ഞു.
കൊൽക്കത്തയിലെ സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യോഗയുടെ പ്രചോദനാത്മകമായ ചിത്രങ്ങൾ ദൃശ്യമാകുകയാണെന്ന് ചൂണ്ടിക്കാട്ടി. “ഹിമാലയം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെയും, ബംഗാൾ, വടക്കുകിഴക്കൻ മേഖല മുതൽ സൗരാഷ്ട്രയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ വരെയും, രാജ്യം മുഴുവൻ യോഗയുടെ ചൈതന്യത്താൽ ഊർജ്ജസ്വലമായി കാണപ്പെടുന്നു. യോഗയുടെ ഒരുമിപ്പിക്കുന്ന ശക്തിയെ പ്രതിഫലിപ്പിച്ചുകൊണ്ട്, ആരോഗ്യത്തോടും ഐക്യത്തോടുമുള്ള പങ്കുവെക്കപ്പെട്ട പ്രതിബദ്ധതയിലൂടെ രാജ്യവും ലോകവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി തോന്നുന്നു”, ശ്രീ മോദി അഭിപ്രായപ്പെട്ടു.
“സ്വച്ഛത സേ സ്വാഗത്” ഉദ്യമത്തിന് കീഴിൽ കൊൽക്കത്തയിലെ ജനങ്ങൾ നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. ശുചിത്വം നിലനിർത്തുന്നതിൽ പൗരന്മാർ പ്രകടിപ്പിച്ച പ്രതിബദ്ധതയും കഠിനാധ്വാനവും പൗരബോധവും രാജ്യത്തുടനീളമുള്ള ജനങ്ങൾക്ക് പ്രചോദനമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിന്റെ സമ്പന്നമായ ആത്മീയവും സാംസ്കാരികവുമായ പൈതൃകം കാരണമാണ് അവിടെ യോഗ ദിനം ആഘോഷിക്കുന്നത് പ്രത്യേക പ്രാധാന്യമർഹിക്കുന്നതാണെന്ന് ശ്രീ മോദി പറഞ്ഞു. ഭഗവാൻ രാമകൃഷ്ണ പരമഹംസർ ജീവിക്കുകയും പഠിപ്പിക്കുകയും ചെയ്ത, സ്വാമി വിവേകാനന്ദൻ ഇന്ത്യയുടെ ആത്മീയ ജ്ഞാനവും യോഗ പാരമ്പര്യങ്ങളും ലോകത്തിന് പരിചയപ്പെടുത്തിയ, മഹർഷി അരബിന്ദോയും ലാഹിരി മഹാശയയും യോഗ ചിന്തകളുടെയും പരിശീലനങ്ങളുടെയും പുരോഗതിക്ക് വലിയ സംഭാവനകൾ നൽകിയ മണ്ണാണ് ബംഗാളെന്ന് അദ്ദേഹം അനുസ്മരിച്ചു. ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിന്റെ ഉപദേശങ്ങളെ പരാമർശിച്ചുകൊണ്ട്, നമുക്ക് ചുറ്റുമുള്ള ലോകവുമായുള്ള അർത്ഥവത്തായ ബന്ധങ്ങളിലൂടെയാണ് യഥാർത്ഥ മാനവിക സ്വത്വം രൂപപ്പെടുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു; ഈ തത്വം യോഗയുടെ ഹൃദയഭാഗത്താണുള്ളത്. ജീവിതം മുഴുവൻ യോഗയാണെന്ന മഹർഷി അരബിന്ദോയുടെ വിശ്വാസം ഉദ്ധരിച്ച അദ്ദേഹം യോഗ ഒരാളുടെ സ്വഭാവത്തിന്റെ ഭാഗമാകുമ്പോൾ അത് മാനവിക ഐക്യത്തിന്റെ അടിത്തറയെ ശക്തിപ്പെടുത്തുന്നുവെന്ന് നിരീക്ഷിച്ചു. “യോഗ എന്നത് കേവലം ശാരീരിക വ്യായാമം മാത്രമല്ല, അതിനെ പ്രത്യേക പ്രായപരിധിയിൽ ഒതുക്കാനും കഴിയില്ല. ഇത് മനുഷ്യജീവിതത്തിന്റെ ഓരോ ഘട്ടത്തെയും സമ്പന്നമാക്കുന്ന ബോധത്തിന്റെയും ചൈതന്യത്തിന്റെയും ആന്തരിക പ്രകാശത്തിന്റെയും ഉറവിടമാണ്”, ശ്രീ മോദി ഊന്നിപ്പറഞ്ഞു. “ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ” എന്ന ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിന പ്രമേയത്തെ പരാമർശിച്ചുകൊണ്ട്, പ്രായമാകുമ്പോഴും ആരോഗ്യത്തോടെയും സജീവമായും ഊർജ്ജസ്വലമായും നിലകൊള്ളാനുള്ള പാത യോഗ വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രായം കൂടുന്നത് മനുഷ്യന്റെ കഴിവുകളെ കുറയ്ക്കുന്നില്ല എന്ന് ഉറപ്പാക്കലാണ് ആരോഗ്യകരമായ വാർദ്ധക്യം കൊണ്ട് അർത്ഥമാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവിതത്തിലുടനീളം നിരന്തരമായ വളർച്ചയെയും സ്വയം മെച്ചപ്പെടുത്തലിനെയും യോഗ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യക്തികൾ ഇരുപതാം വയസ്സിലുണ്ടായിരുന്നതിനേക്കാൾ കൂടുതൽ ശരീരവഴക്കമുള്ളവരായി നാൽപ്പതാം വയസ്സിലും, മുപ്പതാം വയസ്സിലുണ്ടായിരുന്നതിനേക്കാൾ ഊർജ്ജസ്വലരായി അമ്പതാം വയസ്സിലും, അമ്പതാം വയസ്സിലുണ്ടായിരുന്നതിനേക്കാൾ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളവരായി എഴുപതാം വയസ്സിലും മാറാൻ ശ്രമിക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. ശരീരവഴക്കം മെച്ചപ്പെടുത്താനും, ഊർജ്ജനില നിലനിർത്താനും, മാനസിക സമ്മർദ്ദം കുറയ്ക്കാനും, മാനസിക ക്ഷേമം പ്രോത്സാഹിപ്പിക്കാനും യോഗ സഹായിക്കുന്നുവെന്നും അതോടൊപ്പം ജീവിതശൈലീ വൈകല്യങ്ങളെ തടയാൻ സഹായിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “യോഗയുടെ പതിവ് പരിശീലനം വ്യക്തികളെ അവരുടെ സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും ആജീവനാന്ത പഠിതാക്കളാക്കി മാറ്റുന്നു. കൂടുതൽ സ്വയം അവബോധം ഉണ്ടാകുന്നത് മികച്ച സ്വയം നിയന്ത്രണത്തിലേക്കും ആരോഗ്യകരമായ ജീവിതരീതിയിലേക്കും നയിക്കും”, ശ്രീ മോദി നിരീക്ഷിച്ചു.
“ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ” എന്ന പ്രമേയം മുതിർന്ന പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നും, എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ഇത് പ്രസക്തമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു; ഇത് ആരോഗ്യം, ശാരീരിക ക്ഷേമം, വ്യക്തിഗത വളർച്ച എന്നിവയ്ക്കായുള്ള പ്രയാണത്തിൽ യോഗയെ ആജീവനാന്ത കൂട്ടാളിയാക്കുന്നു.
ഭഗവദ്ഗീതയിലെ ഉപദേശങ്ങളെ പരാമർശിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു, “സന്തുലിതമായ ഭക്ഷണശീലങ്ങൾ, സന്തുലിതമായ വിനോദങ്ങൾ, സന്തുലിതമായ പ്രവൃത്തികൾ, സന്തുലിതമായ ഉറക്കവും ഉണരലും യോഗയെ ദുരിതങ്ങളെ മറികടക്കാനുള്ള മാർഗ്ഗമാക്കി മാറ്റുന്നു”. സന്തുലിതാവസ്ഥയാണ് യോഗയുടെ അടിത്തറയെന്നും സംതൃപ്തമായ ജീവിതത്തിന് അത് അത്രതന്നെ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. സന്തുലിതമായ രീതിയിൽ ജീവിക്കാനുള്ള കലയാണ് യോഗ നമ്മെ പഠിപ്പിക്കുന്നത്. എന്താണ് ചെയ്യേണ്ടതെന്നും എന്താണ് ഒഴിവാക്കേണ്ടതെന്നും ഇത് വ്യക്തികൾക്ക് വഴികാട്ടുകയും, കൂടുതൽ ആരോഗ്യകരമായ ജീവിതശൈലി വികസിപ്പിക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു.
യോഗ എന്നത് കേവലം ശാരീരിക ക്ഷേമത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല എന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പകരം, അത് മാനസിക ക്ഷേമത്തിൽ നിന്ന് ശാരീരിക ക്ഷേമത്തിലേക്കുള്ള വഴി കാണിച്ചുതരുന്നു. “യുക്ത ചേഷ്ടസ്യ കർമസു” എന്ന പ്രയോഗത്തെ പരാമർശിച്ചുകൊണ്ട്, ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാനുള്ള ജ്ഞാനം വികസിപ്പിക്കാൻ യോഗ വ്യക്തികളെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ഇത്തരം അവബോധം ആന്തരിക സമാധാനത്തിന്റെ ഉറവിടമായി മാറുകയും ആഗോള ഐക്യത്തിലേക്കുള്ള വഴികൾ സൃഷ്ടിക്കുകയും ചെയ്യുന്നു. യോഗയുടെ പ്രസക്തി ഇനിമുതൽ വ്യക്തിഗത ജീവിതശൈലി പരിശീലനമായി മാത്രം ഒതുങ്ങുന്നില്ല; ലോകത്തിന് മികച്ചൊരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അനിവാര്യതയായി അത് മാറിയിരിക്കുന്നു”, ശ്രീ മോദി അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകൾ യോഗാ പരിപാടികളിൽ പങ്കെടുക്കുമ്പോൾ തന്നെ, യോഗയെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കുന്നതിനുള്ള കൂട്ടായ പ്രതിബദ്ധത പുതുക്കാനുള്ള അവസരം കൂടിയാണ് ഈ ദിവസമെന്ന് ശ്രീ മോദി പറഞ്ഞു. യോഗ ഒരു ദിവസത്തിലോ ഒരൊറ്റ പരിപാടിയിലോ മാത്രമായി പരിമിതപ്പെടുത്താതെ, അത് തങ്ങളുടെയും കുടുംബങ്ങളുടെയും ഭാവി തലമുറകളുടെയും ജീവിതത്തിന്റെ സ്ഥിരമായ ഭാഗമായി മാറുന്നുവെന്ന് ഉറപ്പാക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
ഈ വർഷം “യോഗ 365” ഉദ്യമത്തിന് കീഴിൽ കൈവരിച്ച പുരോഗതിയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “ഈ സംരംഭത്തിന് കീഴിൽ 100 ദിവസത്തെ ഓൺലൈൻ യോഗ പരിപാടി സംഘടിപ്പിക്കുകയും അഭൂതപൂർവ്വമായ ജനപങ്കാളിത്തത്തിന് അത് സാക്ഷ്യം വഹിക്കുകയും ചെയ്തു. യോഗയുടെ വർദ്ധിച്ചുവരുന്ന ആഗോള അംഗീകാരവും ജനപ്രീതിയും പ്രതിഫലിപ്പിച്ചുകൊണ്ട് 130 രാജ്യങ്ങളിൽ നിന്നായി മൂന്ന് ദശലക്ഷത്തിലധികം ആളുകൾ ഈ പരിപാടിയിൽ പങ്കെടുത്തു”, ശ്രീ മോദി അഭിപ്രായപ്പെട്ടു.
ആരോഗ്യമുള്ള സമൂഹം കൂടുതൽ ശക്തവും സമൃദ്ധവും ആത്മവിശ്വാസവുമുള്ള രാഷ്ട്രത്തിന് അടിത്തറയിടുന്നുവെന്ന് ശ്രീ മോദി തന്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പറഞ്ഞു. ഏവരുടെയും ക്ഷേമത്തിനായി ആശംസകൾ നേർന്നുകൊണ്ട്, “സർവ്വേ ഭവന്തു സുഖിനഃ, സർവ്വേ സന്തു നിരാമയാഃ” (എല്ലാവരും സുഖമായിരിക്കട്ടെ, എല്ലാവരും രോഗങ്ങളിൽ നിന്ന് മുക്തരായിരിക്കട്ടെ) എന്ന പൗരാണിക പ്രാർത്ഥന അദ്ദേഹം ഉദ്ധരിച്ചു.
From physical wellness to inner peace, yoga enriches every aspect of life. Delighted to join this year’s celebrations in Kolkata. https://t.co/75UZECw8JR
— Narendra Modi (@narendramodi) June 21, 2026
Yoga connects us all and brings us together. pic.twitter.com/ghpAAVOmxE
— PMO India (@PMOIndia) June 21, 2026
When yoga becomes a way of life, it becomes the foundation of human unity. pic.twitter.com/FLxB961hWN
— PMO India (@PMOIndia) June 21, 2026
Yoga helps us tune our bodies to be flexible.
It keeps our energy levels high. pic.twitter.com/zQxvJeJwv8
— PMO India (@PMOIndia) June 21, 2026
Yoga teaches us the art of living a balanced life. pic.twitter.com/gcfmQX9dmM
— PMO India (@PMOIndia) June 21, 2026
Yoga shows the path from mental well-being to physical well-being. pic.twitter.com/O81tKmKfHi
— PMO India (@PMOIndia) June 21, 2026
-NK-
From physical wellness to inner peace, yoga enriches every aspect of life. Delighted to join this year’s celebrations in Kolkata. https://t.co/75UZECw8JR
— Narendra Modi (@narendramodi) June 21, 2026
Yoga connects us all and brings us together. pic.twitter.com/ghpAAVOmxE
— PMO India (@PMOIndia) June 21, 2026
When yoga becomes a way of life, it becomes the foundation of human unity. pic.twitter.com/FLxB961hWN
— PMO India (@PMOIndia) June 21, 2026
Yoga helps us tune our bodies to be flexible.
— PMO India (@PMOIndia) June 21, 2026
It keeps our energy levels high. pic.twitter.com/zQxvJeJwv8
Yoga teaches us the art of living a balanced life. pic.twitter.com/gcfmQX9dmM
— PMO India (@PMOIndia) June 21, 2026
Yoga shows the path from mental well-being to physical well-being. pic.twitter.com/O81tKmKfHi
— PMO India (@PMOIndia) June 21, 2026