Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശമ്പളവും പെന്‍ഷനുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ സംബന്ധിച്ച ഏഴാം സിപിസിയുടെ ശുപാര്‍ശകളിലെ രൂപാന്തരം മന്ത്രിസഭ അംഗീകരിച്ചു


ശമ്പളവും പെന്‍ഷനും സംബന്ധിച്ച ആനുകൂല്യങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച ഏഴാം സിപിസി ( കേന്ദ്ര ശമ്പള കമ്മീഷന്‍) ശുപാര്‍ശകളില്‍ മാറ്റംവരുത്തുന്നതിനുള്ള സുപ്രധാന നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. 2016-17 കാലയളവിലേക്ക് 84,933 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ( 2015-16ലെ രണ്ടു മാസത്തെ കുടിശിക ഉള്‍പ്പെടെ) വരുത്തുന്ന ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് നേരത്തേ 2016 ജൂണില്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

ഇപ്പോഴത്തെ മാറ്റങ്ങളനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ക്ക് ഏഴാം സിപിസി ശുപാര്‍ശകള്‍ നടപ്പാക്കിയ 2016 ജനുവരി ഒന്നു മുതലുള്ള പ്രാബല്യം ലഭിക്കും. മന്ത്രിസഭ അംഗീകരിച്ച വര്‍ധനപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മാത്രം വാര്‍ഷിക പെന്‍ഷന്‍ ബില്‍ 1,76,071 കോടിയോളം ആകും. മന്ത്രിസഭാ യോഗത്തിന്റെ ചില പ്രധാന തീരുമാനങ്ങള്‍ താഴെച്ചേര്‍ക്കുന്നു:

1. 2016നു മുമ്പുള്ള പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍ പുനരവലോകനം.

പെന്‍ഷന്‍സ് സെക്രട്ടറി അധ്യക്ഷനായി മന്ത്രിസഭയുടെ അംഗീകാരത്തോടെ രൂപീകരിച്ച സമിതിയുടെ അഭിപ്രായങ്ങള്‍ അടിസ്ഥാനമാക്കി, 2016നു മുമ്പുള്ള പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍ പുനരവലോകനം ചെയ്യുന്ന രീതിയുമായി ബന്ധപ്പെട്ട ഏഴാം ശമ്പള കമീഷന്‍ ശുപാര്‍ശകളിലെ മാറ്റങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നിലവിലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി രണ്ടാം ഫോര്‍മുലേഷന്‍ പ്രകാരമുള്ള പെന്‍ഷന്‍ പുരനവലോകത്തേക്കാള്‍ ഇപ്പോള്‍ മന്ത്രിസഭ അംഗീകരിച്ച പെന്‍ഷന്‍ പുനരവലോകനം വഴി പെന്‍ഷന്‍കാര്‍ക്ക് നല്‍കുന്ന അധിക ആനുകൂല്യങ്ങള്‍ 2016-17ല്‍ ഏകദേശം 5031 കോടി രൂപയുടെ അധികച്ചെലവുണ്ടാക്കും. 2016നു മുമ്പു പിരിഞ്ഞ 55 ലക്ഷം ജീവനക്കാര്‍ക്കും പ്രതിരോധ പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.

മന്ത്രിസഭാ തീരുമാനപ്രകാരം 2016നു മുമ്പുള്ള പെന്‍ഷന്‍കാര്‍ക്ക് ഏഴാം സിപിസി ശുപാര്‍ശകള്‍പ്രകാരം തങ്ങള്‍ക്ക് കൂടുതല്‍ മെച്ചമുള്ള രണ്ടു ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുക്കുന്നതിന് അവസരം നല്‍കി.

പെന്‍ഷന്‍കാര്‍ക്ക് കൂടുതല്‍ ഗുണപരമായ രീതി ലഭ്യമാക്കുന്നതിനു വേണ്ടി, പെന്‍ഷന്‍ പേമെന്റ് ഓര്‍ഡറില്‍ (പിപിഒ) അടങ്ങിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പെന്‍ഷന്‍ പുനരവലോകനം ചെയ്യാനുള്ള ശുപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിച്ചു. ശമ്പളം നിശ്ചയിക്കുന്നതു സംബന്ധിച്ച നിലവിലെ നടപടിക്രമം എല്ലാ കേസുകളിലും കൂടുതല്‍ ശാസ്്ത്രീയവും യുക്തിപൂര്‍വകവുമായിരിക്കും. ഏഴാം സിപിസി ശുപാര്‍ശ ചെയ്തപ്രകാരമുള്ള ഒന്നാം ഫോര്‍മുലേഷനെക്കാള്‍ കൂടുതല്‍ പെന്‍ഷന്‍കാര്‍ക്ക് ഗുണകരം മാറ്റങ്ങളോടെയുള്ള ഫോര്‍മുലേഷന്‍ പ്രകാരം നിശ്ചയിച്ച പെന്‍ഷനാണ്.

2 പ്രതിരോധ പെന്‍ഷന്‍കാര്‍ക്കുള്ള ശാരീരികവൈകല്യ പെന്‍ഷന്‍

സ്ലാബ് അടിസ്ഥാനമാക്കിയുള്ള രീതിയിലേക്ക് മാറ്റാന്‍ ഏഴാം സിപിസി ശുപാര്‍ശ ചെയ്തതും, ആറാം സിപിസിക്കു ശേഷം നടപ്പാക്കിയതുമായ, ശതമാനം അടിസ്ഥാനമാക്കി ശാരീരിക വൈകല്യമുള്ളവരുടെ പെന്‍ഷന്‍ നിശ്ചയിക്കുന്ന രീതി തുടരാന്‍ മന്ത്രിസഭ അനുമതി നല്‍കി.

ശതമാനം അടിസ്ഥാനമാക്കി ശാരീരികവൈകല്യമുള്ളവരുടെ പെന്‍ഷന്‍ നിശ്ചയിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാവിയിലെ പെന്‍ഷന്‍കാര്‍ക്ക് നിലവിലെ പെന്‍ഷന്‍കാരേക്കാള്‍ പെന്‍ഷന്‍ തുക കുറയുമെന്ന് ചൂണ്ടിക്കാട്ടി സ്ലാബ് അടിസ്ഥാനമാക്കിയുള്ള പെന്‍ഷന്‍ തുടരണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ സേനകള്‍ നല്‍കിയ നിവേദനം പ്രതിരോധ മന്ത്രാലയത്തിന്റെ ദേശീയ അപാകത പരിശോധനാ സമിതിക്ക് കൈമാറി.

നിലവിലുള്ളവരും ഭാവിയില്‍ ഉണ്ടാകാവുന്നതുമായ പ്രതിരോധ പെന്‍ഷന്‍കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ ഓരോ വര്‍ഷവും ഏകദേശം 130 കോടി രൂപയുടെ അധിക ബാധ്യതയ്ക്ക് ഈ തീരുമാനം ഇടയാക്കും.