പിഎം ഇന്ത്യ
ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫിലിപ്പീൻസ് റിപ്പബ്ലിക് പ്രസിഡന്റ് ഫെർഡിനാൻഡ് ആർ. മാർക്കോസ് ജൂനിയറുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ ആസിയാൻ (ASEAN) അധ്യക്ഷൻ എന്ന നിലയിൽ ഫിലിപ്പീൻസിന്റെ ബ്രിക്സ് ഉച്ചകോടിയിലെ പങ്കാളിത്തത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിൽ ഉണ്ടായ പുരോഗതിയിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തുകയും പ്രതിരോധവും സുരക്ഷയും, വ്യാപാരവും നിക്ഷേപവും, ബഹിരാകാശം, റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ, ഫിൻടെക്, വിദ്യാഭ്യാസം, വിനോദസഞ്ചാരം, ശാസ്ത്ര-സാങ്കേതികവിദ്യ, നൂതനാശയം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിൽ സഹകരണം കൂടുതൽ ആഴത്തിലാക്കാനും വിപുലീകരിക്കാനും സമ്മതമറിയിക്കുകയും ചെയ്തു. 2025 ഓഗസ്റ്റിൽ പ്രസിഡന്റ് മാർക്കോസിന്റെ ഇന്ത്യ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ സ്ഥാപിച്ച തന്ത്രപരമായ പങ്കാളിത്തത്തിനു കീഴിൽ ഉഭയകക്ഷി ബന്ധം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ഇരു നേതാക്കളും തീരുമാനിച്ചു. ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യ കൂട്ടായ്മ (Coalition for Disaster Resilient Infrastructure) യിൽ ചേരാനുള്ള ഫിലിപ്പീൻസിന്റെ തീരുമാനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
പരസ്പര താല്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ ഇരു നേതാക്കളും വീക്ഷണങ്ങൾ പങ്കുവെക്കുകയും തന്ത്രപരമായ പങ്കാളിത്തത്തിന്റെ സമസ്ത മേഖലകളിലും സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.
-SK-
PM @narendramodi had a meeting with President @bongbongmarcos on the sidelines of the BRICS Summit. The two leaders reviewed the growing momentum in the India-Philippines Strategic Partnership and discussed cooperation in trade, technology, space, innovation, creative industries… pic.twitter.com/w3WwLf4h1V
— PMO India (@PMOIndia) September 13, 2026
Delighted to meet President Ferdinand Marcos Jr. on the sidelines of the BRICS Summit. Wished him a very happy birthday too.
— Narendra Modi (@narendramodi) September 13, 2026
We reviewed the growing momentum in the India-Philippines Strategic Partnership.
Key focus areas are:
Economic linkages.
Technology.
Trade.… pic.twitter.com/14Q2z7oHct