പിഎം ഇന്ത്യ
ഷെഡ്യൂൾഡ് ഇന്ത്യൻ എയർലൈൻസുകളുടെ ആഭ്യന്തര-അന്തർദ്ദേശീയ സർവീസുകൾക്ക് എ.ടി.എഫ് വില സ്ഥിരതാ പിന്തുണ നൽകുന്നതിനായി പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് (OMC) 10,000 കോടി രൂപയിൽ കവിയാത്ത ഒറ്റത്തവണ സാമ്പത്തിക സഹായത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ ഗ്രാന്റുകൾക്കായുള്ള ഡിമാൻഡുകൾ വഴി എണ്ണ വിപണന കമ്പനികൾക്ക് പലിശരഹിത അഡ്വാൻസായിട്ടാണ് ഈ സാമ്പത്തിക സഹായം നൽകുക. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഇന്ധനവിലയിൽ നിലവിലുള്ള അസാധാരണമായ ചാഞ്ചാട്ടത്തിന്റെ സാഹചര്യത്തിൽ എയർലൈനുകൾക്ക് സ്ഥിരതയുള്ള എ.ടി.എഫ് വിലനിർണ്ണയം സുഗമമാക്കുന്നതിന് എണ്ണ വിപണന കമ്പനികൾക്ക് പിന്തുണ നൽകും.
അംഗീകൃത വിലസ്ഥിരതാ ഫണ്ടിന്റെ പ്രധാന ഘടകം:
(i) എണ്ണ വിപണന കമ്പനികൾക്കുള്ള പലിശരഹിത അഡ്വാൻസ്
ഷെഡ്യൂൾഡ് ഇന്ത്യൻ എയർലൈൻസുകളുടെ എ.ടി.എഫ് വിലസ്ഥിരത ഉറപ്പാക്കുന്നതിനായി 10,000 കോടി രൂപ വരെയുള്ള ഒറ്റത്തവണ സാമ്പത്തിക സഹായം എണ്ണ വിപണന കമ്പനികൾക്ക് പലിശരഹിത അഡ്വാൻസായി നൽകും. നിലവിലുള്ള ഇംപോർട്ട് പാരിറ്റി വില അംഗീകൃത സംവിധാനത്തിന് കീഴിൽ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡ നിരക്കിനേക്കാൾ വർധിക്കുമ്പോഴെല്ലാം അന്താരാഷ്ട്ര തലത്തിൽ ഉയർന്ന എ.ടി.എഫ് വില കാരണം എണ്ണ വിപണന കമ്പനികൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ ഈ ഫണ്ട് ഉപയോഗിക്കും.
(ii) വീണ്ടെടുക്കലും അന്തിമ കണക്കുതീർപ്പാക്കൽ സംവിധാനവും
അന്താരാഷ്ട്ര തലത്തിൽ എ.ടി.എഫ് വില കുറയുമ്പോൾ ആ വ്യതിയാന തുക എണ്ണ വിപണന കമ്പനികളിൽ നിന്ന് തിരിച്ചുപിടിക്കുകയും ഇന്ത്യയുടെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് തിരികെ നിക്ഷേപിക്കുകയും ചെയ്യും. നൽകിയ സഹായധനം മുഴുവനായും പൂർണ്ണമായി തിരിച്ചുപിടിച്ച് കണക്കുകൾ തീർപ്പാക്കുന്നതുവരെ ഈ ക്രമീകരണം തുടരും.
(iii) ആഭ്യന്തര-അന്തർദ്ദേശീയ സർവീസുകളുടെ പരിരക്ഷ
താല്പര്യമുള്ള എല്ലാ ഷെഡ്യൂൾഡ് ഇന്ത്യൻ വിമാനക്കമ്പനികൾക്കും അവരുടെ ആഭ്യന്തര, അന്തർദ്ദേശീയ സർവീസുകൾക്കായി ഈ പദ്ധതി ലഭ്യമാകും.
(iv) നിശ്ചിത എ.ടി.എഫ് വില ക്രമീകരണം
ആഭ്യന്തര-അന്തർദ്ദേശീയ സർവീസുകൾക്കായി ഒരു നിശ്ചിത വില ക്രമീകരണം ഏർപ്പെടുത്തുന്നതിലൂടെ ഇന്ധനച്ചെലവുകൾ മുൻകൂട്ടി കൃത്യമായി കണക്കാക്കാൻ ഈ സംവിധാനം സഹായിക്കുന്നു. ഇത് പെട്ടെന്നുണ്ടാകുന്ന ഇന്ധനവില വർധനവിൽ നിന്ന് വിമാനക്കമ്പനികൾക്കുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നു.
(v) എണ്ണ വിപണന കമ്പനികൾക്ക് എ.ടി.എഫ് വിതരണത്തിനുള്ള പ്രത്യേക അവകാശങ്ങൾ
സിവിൽ ഏവിയേഷൻ മന്ത്രാലയവും പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയവും ഒപ്പുവെക്കുന്ന, പദ്ധതിയിൽ പങ്കാളികളാകുന്ന ഇന്ത്യൻ എയർലൈനുകളും എണ്ണ വിപണന കമ്പനികളും തമ്മിലുള്ള ധാരണാപത്രത്തിലൂടെയായിരിക്കും (MoU) ഈ ക്രമീകരണം നടപ്പിലാക്കുക. ഈ ഒറ്റത്തവണ ക്രമീകരണത്തിന് കീഴിൽ, പങ്കാളികളാകുന്ന വിമാനക്കമ്പനികൾ പരമാവധി മൂന്ന് വർഷം വരെ പൊതുമേഖലാ എണ്ണ വിപണന കമ്പനികളിൽ നിന്ന് മാത്രമേ എ.ടി.എഫ് വാങ്ങാൻ പാടുള്ളൂ. ഇത് വാർഷിക പുനഃപരിശോധനയ്ക്ക് വിധേയമായോ അല്ലെങ്കിൽ മുൻകൂർ തുക പൂർണ്ണമായി തിരിച്ചുപിടിക്കുന്നത് വരെയോ ആയിരിക്കും (ഇവയിൽ ഏതാണോ ആദ്യമുണ്ടാകുന്നത് അതുവരെ).
(vi) നിരീക്ഷണവും ഓഡിറ്റിംഗും
സിവിൽ ഏവിയേഷൻ മന്ത്രാലയം, പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം, ചെലവ് ധനവ്യയ വകുപ്പ് എന്നിവയുടെ പ്രതിനിധികൾ അടങ്ങുന്ന ഒരു നിരീക്ഷണ സമിതി പദ്ധതി നടപ്പാക്കൽ, ക്ലെയിമുകളുടെ പരിശോധന, പ്രശ്നപരിഹാരം, ഒത്തുതീർപ്പ് എന്നിവയ്ക്ക് മേൽനോട്ടം വഹിക്കും. എല്ലാ ക്ലെയിമുകളും വീണ്ടെടുക്കലുകളും ഓഡിറ്റിംഗിന് വിധേയമായിരിക്കും.
(vii) വില സ്ഥിരതാ പിന്തുണയുടെ കാലാവധി
വാർഷിക പുനഃപരിശോധനയ്ക്കുള്ള വ്യവസ്ഥയോടെ അല്ലെങ്കിൽ മുൻകൂർ തുക പൂർണ്ണമായി തിരിച്ചുപിടിക്കുന്നത്/കണക്കുതീർപ്പാക്കുന്നത് വരെ (ഇവയിൽ ഏതാണോ ആദ്യമുണ്ടാകുന്നത് അതുവരെ) മുപ്പത്തിയാറ് മാസത്തെ കാലയളവിലേക്ക് എ.ടി.എഫ് (ATF) വില സ്ഥിരതാ പിന്തുണ പ്രാബല്യത്തിലുണ്ടാകും. ഈ കാലയളവിനുള്ളിൽ ഫണ്ടിന്റെ അന്തിമ കണക്കുതീർപ്പാക്കൽ പൂർണ്ണമായില്ലെങ്കിൽ ബന്ധപ്പെട്ട അധികാരിയുടെ അംഗീകാരത്തോടെ ഈ പദ്ധതി മുപ്പത്തിയാറ് മാസത്തിനപ്പുറവും നീട്ടാവുന്നതാണ്.
പ്രതീക്ഷിക്കുന്ന ഫലം:
പ്രധാന നേട്ടങ്ങൾ:
പശ്ചാത്തലം:
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ആഗോളതലത്തിൽ എ.ടി.എഫ് (ATF) വിലയിലുണ്ടായ അഭൂതപൂർവ്വമായ അസ്ഥിരത വ്യോമയാന മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.
***
NK