Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗാന്ധിനഗറില്‍ വനിതാ സര്‍പഞ്ചുമാരുടെ കണ്‍വെന്‍ഷനി(സ്വച്ഛ് ശക്തി 2017)ല്‍ പ്രധാനമന്ത്രി പ്രസംഗിച്ചു

ഗാന്ധിനഗറില്‍ വനിതാ സര്‍പഞ്ചുമാരുടെ കണ്‍വെന്‍ഷനി(സ്വച്ഛ് ശക്തി 2017)ല്‍ പ്രധാനമന്ത്രി പ്രസംഗിച്ചു

ഗാന്ധിനഗറില്‍ വനിതാ സര്‍പഞ്ചുമാരുടെ കണ്‍വെന്‍ഷനി(സ്വച്ഛ് ശക്തി 2017)ല്‍ പ്രധാനമന്ത്രി പ്രസംഗിച്ചു

ഗാന്ധിനഗറില്‍ വനിതാ സര്‍പഞ്ചുമാരുടെ കണ്‍വെന്‍ഷനി(സ്വച്ഛ് ശക്തി 2017)ല്‍ പ്രധാനമന്ത്രി പ്രസംഗിച്ചു


ഗാന്ധിനഗറില്‍ വനിതാ സര്‍പഞ്ചുമാരുടെ കണ്‍വെന്‍ഷ(സ്വച്ഛ് ശക്തി 2017)നെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

ശുചിത്വമാര്‍ന്ന ഇന്ത്യയുടെ സൃഷ്ടിക്കായി അളവറ്റ സംഭാവനകള്‍ അര്‍പ്പിച്ച സര്‍പഞ്ചുമാരെ ആദരിക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ശുചിത്വമാണു രാഷ്ട്രീയസ്വാതന്ത്ര്യത്തേക്കാള്‍ പ്രധാനമെന്നു പ്രസ്താവിച്ച മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം 2019ലാണെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
ശുചിത്വം പാലിക്കാന്‍ നടത്തിവരുന്ന ശ്രമങ്ങള്‍ അതേ ആവേശത്തോടെ തുടരണമെന്നു ചടങ്ങിനെത്തിയവരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ശുചിത്വം നമുക്കു ശീലമായിത്തീരണമെന്നു പ്രധാനമന്ത്രി പറഞ്ഞു. ശുചിത്വം പാലിക്കുകയും മാലിന്യം ഒഴിവാക്കുകയും ചെയ്താല്‍ ഏറ്റവും നേട്ടമുണ്ടാകുക ദരിദ്രര്‍ക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.

പല കെട്ടുകഥകളും അര്‍ഥവല്ലാത്തവയാണെന്നു തെളിയിച്ചവരാണ് ഇന്ന് ആദരിക്കപ്പെടുന്നതെന്നും ഗ്രാമീണ ഇന്ത്യയില്‍ എങ്ങനെ സൃഷ്ടിപരമായ മാറ്റം ആരംഭിച്ചുവെന്നു കാട്ടിത്തന്നവരാണ് അവരെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുണപരമായ മാറ്റം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന വനിതാ സര്‍പഞ്ചുമാരെ കാണുമ്പോള്‍ സൃഷ്ടിപരമായ മാറ്റം കൊണ്ടുവരാനുള്ള ദൃഢനിശ്ചയം അവര്‍ക്കുണ്ടെന്നു തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ പദ്ധതിയെക്കുറിച്ചു പരാമര്‍ശിക്കവേ പെണ്‍ഭ്രൂണഹത്യ അവസാനിപ്പിക്കുന്നതില്‍ വനിതാ സര്‍പഞ്ചുമാര്‍ക്ക് ഏറെ ചെയ്യാന്‍ സാധിക്കുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വിവേചനം സ്വീകാര്യമല്ലെന്നും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നേടാന്‍ തുല്യമായ അവസരങ്ങള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ഗ്രാമങ്ങളില്‍ ഗണ്യമായ മാറ്റം സൃഷ്ടിക്കാന്‍ സാങ്കേതികവിദ്യക്കു സാധിക്കുമെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.

അവാര്‍ഡ് ജേതാക്കളെ അഭിനന്ദിക്കവേ, അവര്‍ രാജ്യത്തിനാകെ പ്രചോദനം പകരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.