Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫ്രാൻസിലെ ജി-7 ഉച്ചകോടിയിൽ “പുതിയ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കലും അന്താരാഷ്ട്ര ഐക്യദാർഢ്യം പുനർനിർമ്മിക്കലും” എന്ന സെഷനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ഫ്രാൻസിലെ ജി-7 ഉച്ചകോടിയിൽ “പുതിയ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കലും അന്താരാഷ്ട്ര ഐക്യദാർഢ്യം പുനർനിർമ്മിക്കലും” എന്ന സെഷനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി


ഫ്രാൻസിലെ എവിയാനിലെ ജി-7 ഉച്ചകോടിയിൽ “പുതിയ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കലും അന്താരാഷ്ട്ര ഐക്യദാർഢ്യം പുനർനിർമ്മിക്കലും” എന്ന വിഷയത്തിലുള്ള ഔട്ട്‌റീച്ച് സെഷനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു.

ഊർജ്ജം, ഭക്ഷണം, ആരോഗ്യം, സൈബർ, സാമ്പത്തിക സുരക്ഷ എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഈ പരസ്പരബന്ധിത ലോകത്ത് മനുഷ്യരാശിയുടെ പുരോഗതിക്കും അഭിവൃദ്ധിക്കും അന്താരാഷ്ട്ര പങ്കാളിത്തം കെട്ടിപ്പടുക്കേണ്ടത് ഒരു അനിവാര്യതയാണെന്ന് തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി അടിവരയിട്ടുപറഞ്ഞു. അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഇന്നത്തെ ലോകത്ത് വ്യാപാരവും സാങ്കേതികവിദ്യയും ഇടുങ്ങിയ താൽപ്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഇത് അന്താരാഷ്ട്ര രംഗത്ത് വിശ്വാസക്കുറവിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള പങ്കാളിത്തങ്ങളിൽ വിശ്വാസ്യതയും സുതാര്യതയും വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കോവിഡ് മഹാമാരിയിൽ നിന്നുള്ള പാഠങ്ങൾ പരാമർശിച്ചുകൊണ്ട് അദ്ദേഹം രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

ഇന്ത്യ എപ്പോഴും “മാനവികത ആദ്യം” എന്ന തത്വമാണ് പിന്തുടരുന്നതെന്ന് അന്താരാഷ്ട്ര സഹകരണത്തോടുള്ള ഇന്ത്യയുടെ സമീപനം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി പ്രസ്താവിച്ചു. ഇന്റർനാഷണൽ സോളാർ അലയൻസ്, കൊളീഷൻ ഫോർ ഡിസാസ്റ്റർ റെസിലിയന്റ് ഇൻഫ്രാസ്ട്രക്ചർ, ഗ്ലോബൽ ബയോ-ഫ്യുവൽ അലയൻസ്, മിഷൻ ലൈഫ് അല്ലെങ്കിൽ ‘ഏക് പേഡ് മാ കേ നാം’ (അമ്മയുടെ പേരിൽ ഒരു തൈ) ക്യാമ്പയിൻ എന്നിവയ്ക്ക് കീഴിലുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലായാലും ഈ ചിന്തയാണ് അതിന്റെ ശ്രമങ്ങളുടെ കേന്ദ്രബിന്ദുവായി തുടരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടായപ്പോഴൊക്കെ – ശ്രീലങ്കയിലെ ചുഴലിക്കാറ്റായാലും അഫ്ഗാനിസ്ഥാനിലെ ഭൂകമ്പമായാലും മൊസാംബിക്കിലെ പ്രളയമായാലും ജമൈക്കയിലെ ചുഴലിക്കാറ്റായാലും – ആദ്യമായി സഹായഹസ്തവുമായി എത്തുന്ന രാജ്യമായി മാറാൻ ഇന്ത്യയെ നയിച്ചത് ഈ എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വളർച്ചയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ “സർവ് ജന ഹിതായെ, സർവ് ജന സുഖായെ” (എല്ലാവർക്കും ക്ഷേമം, എല്ലാവർക്കും സന്തോഷം) എന്ന മന്ത്രം സാമ്പത്തിക ഉൾപ്പെടുത്തൽ, ആരോഗ്യ സുരക്ഷ, ഡിജിറ്റൽ വ്യക്തിത്വം, സാങ്കേതികവിദ്യയിലൂടെയുള്ള ജന ശാക്തീകരണം, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രശംസനീയമായ ഫലങ്ങൾ ഉണ്ടാക്കിയതായി വിശദീകരിച്ചു.

അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ദാതാവ്-സ്വീകർത്താവ് എന്ന മാതൃകയ്ക്ക് അപ്പുറത്തേക്ക് ഐക്യദാർഢ്യത്തിന്റെയും തുല്യ ഉടമസ്ഥതയുടെയും തലത്തിലേക്ക് മാറണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനത്തിന്റെ അഭാവമാണ് അന്താരാഷ്ട്ര ഐക്യദാർഢ്യം കെട്ടിപ്പടുക്കുന്നതിലെ ഏറ്റവും വലിയ തടസ്സമെന്നും ഇത് മുൻഗണനാടിസ്ഥാനത്തിൽ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ചർച്ചകൾക്കും നയതന്ത്രത്തിനും മുൻഗണന നൽകേണ്ടതുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

***

NK