പിഎം ഇന്ത്യ
കേരളത്തിന്റെ വികസനത്തിന് വേഗത പകരുന്ന വിവിധ ഉന്നതതല പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൊച്ചി സന്ദർശിച്ചു. നിക്ഷേപത്തിന്റെ വ്യാപ്തി എടുത്തുപറഞ്ഞുകൊണ്ട്, ഏകദേശം 11,000 കോടി രൂപയുടെ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. സദസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, കൊച്ചിയിലേക്കുള്ള ഓരോ സന്ദർശനവും എപ്പോഴും മികച്ച അനുഭവമാണെന്ന് സൂചിപ്പിച്ചു. “ഈ പദ്ധതികളുടെ പേരിൽ കേരളത്തിലെ ജനങ്ങളെ ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു,” അദ്ദേഹം പറഞ്ഞു.
കൊച്ചി റിഫൈനറിയിലെ പോളി-പ്രൊപ്പലീൻ യൂണിറ്റിന് ഇന്ന് തറക്കല്ലിട്ടതിന് പിന്നിലെ ലക്ഷ്യം പെട്രോളിയം മേഖലയെ കൂടുതൽ കരുത്തുറ്റതാക്കുക എന്നതാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പാക്കേജിംഗ്, ടെക്സ്റ്റൈൽ, മെഡിക്കൽ ഉപകരണ നിർമ്മാണ മേഖലകളെ സഹായിക്കുന്നതിനായി പ്രതിവർഷം നാല് ലക്ഷം ടൺ ഉൽപ്പാദനമാണ് ഈ യൂണിറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഈ സംവിധാനത്തിന്റെ തന്ത്രപരമായ പ്രാധാന്യം ഊന്നിപ്പറഞ്ഞ ശ്രീ മോദി, “സ്വയംപര്യാപ്ത ഭാരതം കെട്ടിപ്പടുക്കുന്നതിനും ‘മേയ്ക്ക് ഇൻ ഇന്ത്യ’യ്ക്കും പെട്രോളിയം മേഖലയുടെ വികസനം അത്യന്താപേക്ഷിതമാണെ”ന്ന് അഭിപ്രായപ്പെട്ടു.
ഇന്ത്യയെ ആഗോള നിർമ്മാണ-സാങ്കേതിക ഹബ്ബാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായി, നിർമ്മിത ബുദ്ധി, സെമികണ്ടക്ടർ മേഖലകളിലെ രാജ്യത്തിന്റെ പുരോഗതിയെ സുസ്ഥിര ഊർജ്ജത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യകതയുമായി പ്രധാനമന്ത്രി ബന്ധപ്പെടുത്തി. സൗരോർജ്ജ ഉൽപ്പാദന രംഗത്ത് കേരളം മുന്നേറുന്നു എന്നുറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് (MW) ഫ്ലോട്ടിംഗ് സോളാർ പ്രോജക്ടിന് ഇന്ന് തറക്കല്ലിട്ടതായി ശ്രീ മോദി സൂചിപ്പിച്ചു. ധാരാളം ജലാശയങ്ങളുള്ള കേരളത്തിന് ഫ്ലോട്ടിംഗ് സോളാർ പവർ (ജലത്തിന് മുകളിൽ ഒഴുകിനടക്കുന്ന സോളാർ പാനലുകൾ) മേഖലയിൽ വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന്, ഹരിതാഭമായ ഒരു ഭാവിയിലേക്കുള്ള മാറ്റം എടുത്തുപറഞ്ഞ ശ്രീ മോദി, “സൗരോർജ്ജ ഉൽപ്പാദനത്തിൽ കേരളം ഇനിയും മുന്നോട്ട് പോകണമെന്നാണ് തങ്ങളുടെ ആഗ്രഹ”മെന്ന് പ്രത്യേകം പരാമർശിച്ചു.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെയും റെയിൽവേ വൈദ്യുതീകരണത്തിലൂടെയും പ്രാദേശിക കണക്റ്റിവിറ്റിയിൽ കൈവരിച്ച സുപ്രധാന നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ നവീകരണ പ്രവർത്തനങ്ങളും, പുതിയ പാലക്കാട് – പൊള്ളാച്ചി ട്രെയിൻ സർവീസും കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളുടെ യാത്രാനുഭവത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. പ്രാദേശിക വികസനത്തിൽ ദേശീയ ബജറ്റിനുള്ള സ്വാധീനം ഊന്നിപ്പറഞ്ഞുകൊണ്ട്, “നവീനമായ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇന്ത്യ നടത്തുന്ന നിക്ഷേപങ്ങളെ ഇന്ന് ലോകം പ്രശംസിക്കുന്നു” എന്നും ശ്രീ മോദി നിരീക്ഷിച്ചു.
റോഡ് അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് സംസാരിക്കവെ, കോഴിക്കോട് ബൈപാസ് ഉൾപ്പെടെയുള്ള പുതിയ ആറുവരി പാതകളും അഴീക്കൽ തുറമുഖത്തേക്കുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റിയും യാത്രാസമയവും ഗതാഗതക്കുരുക്കും എങ്ങനെ ഗണ്യമായി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “ഈ പദ്ധതികളെല്ലാം കേരളത്തിലെ കർഷകർക്ക് ഗുണകരമാകും; അവ ഇവിടുത്തെ ടൂറിസം മേഖലയ്ക്കും മറ്റ് വ്യവസായങ്ങൾക്കും വലിയ ഉണർവ് നൽകും,” ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.
അടിസ്ഥാന സൗകര്യ മേഖലയിൽ നിക്ഷേപിക്കുന്ന ഓരോ രൂപയും യുവാക്കൾക്ക് വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ചാലകശക്തിയായി പ്രവർത്തിക്കുമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ആവർത്തിച്ചു. ഈ ബഹുമുഖ പദ്ധതികൾ സംസ്ഥാനത്തിന്റെ ഉജ്ജ്വലമായ ഭാവിയിലേക്കുള്ള അത്യന്താപേക്ഷിതമായ ചുവടുവെപ്പുകളാണെന്ന് ശ്രീ മോദി ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു. മേഖലയുടെ പുരോഗതിയിലുള്ള തന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു: “‘വികസിത കേരളം’ എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതിൽ ഈ പദ്ധതികൾ നിർണ്ണായക പങ്ക് വഹിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്’.”
Speaking at the launch of development works in Ernakulam. These projects will promote industrial growth, boost tourism and enhance ease of living for the people of Keralam. https://t.co/R6i5F0ItEn
— Narendra Modi (@narendramodi) March 11, 2026
आत्मनिर्भर भारत बनाने के लिए, मेक इन इंडिया के लिए पेट्रोलियम सेक्टर का विस्तार बहुत आवश्यक है।
आज कोच्चि रिफाइनरी में पॉली-प्रोपाइलीन यूनिट के शिलान्यास के पीछे भी यही लक्ष्य है: PM @narendramodi
— PMO India (@PMOIndia) March 11, 2026
आज दुनिया आधुनिक इंफ्रास्ट्रक्चर पर हो रहे निवेश के लिए भारत की प्रशंसा करती है।
इस वर्ष जो केंद्र सरकार का बजट आया है… उसमें भी इंफ्रास्ट्रक्चर के लिए रिकॉर्ड फंड रखा गया है।
इंफ्रास्ट्रक्चर पर हो रहे इस निवेश का बहुत अधिक फायदा केरलम् को मिल रहा है: PM @narendramodi
— PMO India (@PMOIndia) March 11, 2026
***
SK
Speaking at the launch of development works in Ernakulam. These projects will promote industrial growth, boost tourism and enhance ease of living for the people of Keralam. https://t.co/R6i5F0ItEn
— Narendra Modi (@narendramodi) March 11, 2026
आत्मनिर्भर भारत बनाने के लिए, मेक इन इंडिया के लिए पेट्रोलियम सेक्टर का विस्तार बहुत आवश्यक है।
— PMO India (@PMOIndia) March 11, 2026
आज कोच्चि रिफाइनरी में पॉली-प्रोपाइलीन यूनिट के शिलान्यास के पीछे भी यही लक्ष्य है: PM @narendramodi
आज दुनिया आधुनिक इंफ्रास्ट्रक्चर पर हो रहे निवेश के लिए भारत की प्रशंसा करती है।
— PMO India (@PMOIndia) March 11, 2026
इस वर्ष जो केंद्र सरकार का बजट आया है... उसमें भी इंफ्रास्ट्रक्चर के लिए रिकॉर्ड फंड रखा गया है।
इंफ्रास्ट्रक्चर पर हो रहे इस निवेश का बहुत अधिक फायदा केरलम् को मिल रहा है: PM @narendramodi